"നല്ല വാക്ക് എന്നത് ഭൂമിയില്‍ ആഴത്തില്‍ വേരുള്ളതും ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും ആയ ഒരു ഫല വൃക്ഷം പോലെയാണ്"

Sunday, June 1, 2014

അഭ്യന്തര മന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചു

അഭ്യന്തര മന്ത്രി മുസ്‍ലിം സമുദായത്തെ അപമാനിച്ചുവെന്ന് സമസ്ത


അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ വിവാദ പ്രസ്താവനയിറക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുസ്‍ലിം സമുദായത്തെ അപമാനിച്ചുവെന്ന് സമസ്ത കുറ്റപ്പെടുത്തി.
അന്യസംസ്ഥാനങ്ങളില്‍ പോയി ധര്‍മ സ്ഥാപനങ്ങള്‍ തുടങ്ങട്ടെ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം സമുദായത്തെ ഉപദേശിക്കാന്‍ ചെന്നിത്തലക്ക് എന്ത് അവകാശമാണുള്ളത്. ചെന്നിത്തലയുടെ പ്രസ്താവന ആരെയോ തൃപ്തിപ്പെടുത്താനാണ്. രാജ്യത്തിന്‍്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താനവയെന്നും  നേതാക്കള്‍ പറഞ്ഞു.
നാളെ സ്കൂളില്‍ പോകേണ്ട കുട്ടികളാണ് പീഡനം അനുഭവിക്കുന്നത്. രേഖകളുണ്ടായിട്ടും അന്യായമായി തടഞ്ഞു വച്ചിരിക്കുന്ന കുട്ടികളെ ഉടന്‍ വിട്ടുനല്‍കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെ അനാഥാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതിനെ മനുഷ്യക്കടത്തെന്നു വിളിക്കുന്നത് ശരിയല്ല. യതീം ഖാനകളെയും മുസ്ലിം സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള അവസരമായി ചിലര്‍ ഇത് ഉപയോഗിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍വഹിക്കാതെ പോയ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സ്ഥാപനങ്ങളാണ് അനാഥാലയങ്ങള്‍. നിയമപരമായ പോരായ്മകളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയായിരുന്നു വേണ്ടതെന്നും സമസ്ത നേതാക്കളായ ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി ഈയിടെയായി സ്വാകര്യവേദിയില്‍ സമസ്തക്കെതിരെ പ്രസംഗിച്ചത് ഏറെ വിവാദമായിരുന്നു.  സമസ്ത നേതാക്കള്‍ മന്ത്രിക്കെതിരെ രംഗത്ത് വരികുയും പിന്നീട് ചെന്നിത്തല  മാപ്പുുപറയുകയും ചെയ്തിരുന്നു.
കടപ്പാട് :
( http://www.islamonweb.net/article/2014/06/35242 )

No comments:

Post a Comment